പ്രഭാതത്തിൽ തുറന്നിട്ട ജാലകത്തിൽ ദ്രവിച്ച ജാലകവരിപ്പിലൂടെ മുറ്റത്ത് കാലം തെറ്റിയെത്തിയ മഴയുടെ മണം ആസ്വദിച്ച് ഒരു നല്ല കാഴ്ച്ചകാരനായി നിന്നപ്പോൾ എന്റെ കാലാലയ ജീവിതത്തിന്റെ തുടക്കത്തിൽ മനോഹരമായി പുഞ്ചരിക്കാറുള്ള തട്ടമിട്ട ആ പെൺകുട്ടിയോട് തോന്നിയ മനസ്സിന്റെ വികാരവായ്പുകളെ പ്രണയമെന്ന് വിശേഷിപ്പിക്കാമെങ്കിൽ ഒരു പക്ഷെ ഇത് ഒരു തിരുത്തിയെഴുത്തലിന്റെ വിറയാർന്ന നിമിഷങ്ങളുടെ സാഫല്യമാകാം. മറ്റൊരു പക്ഷെ കൂട്ടുകാർ എന്നിൽ നിക്ഷേപിച്ച പ്രണയമെന്ന വലിയ ചിന്താഭാരത്തിന്റെ തിരുശേഷിപ്പുകൾ കാലം തെറ്റി പെയ്ത മഴയ്ക്ക് ഒപ്പം തളിത്ത മുത്തങ്ങ പുല്ലുകൾ പോലെ തളർത്തതാകാം.
ഈ പ്രണയം ഇവിടെ ഉണ്ട്
Sunday, 13 June 2010
Subscribe to:
Posts (Atom)